കൽപ്പറ്റ: വയനാട്ടില്‍ ചില്ലറ വില്‍പ്പന ലക്ഷ്യമിട്ട് അനധികൃതമായി കര്‍ണാടക മദ്യം കടത്തുന്നതിനിടെ യുവാവിനെ പോലീസ് പിടികൂടി. ബംഗളൂരു കദിരപ്പ റോഡ് ആന്‍റണി ജോണ്‍സണ്‍ (37) ആണ് ബത്തേരി പിടിയിലായത്.

കഴിഞ്ഞ ദിവസം മുത്തങ്ങ തകരപ്പാടിയില്‍ പോലീസ് ഔട്ട്‌പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് യുവാവ് പിടിയിലായത്. കെഎസ്ആര്‍ടിസി ബസ് യാത്രക്കാരെ പരിശോധിക്കുന്നതിനിടെയാണ് ആന്‍റണി ജോണ്‍സന്‍റെ പെരുമാറ്റത്തില്‍ പൊലീസിന് സംശയം തോന്നിയത്. തുടര്‍ന്ന് ഇയാളെ വിശദമായി പരിശോധിക്കുകയായിരുന്നു.

കര്‍ണാടക മദ്യം നികുതി വെട്ടിച്ച് കടത്തുന്നതിന് പുറമെ കേരളത്തില്‍ വയനാട്ടിലും സമീപ ജില്ലകളിലും ചില്ലറ വില്‍പ്പന കൂടി ലക്ഷ്യമിട്ടാണ് മദ്യക്കടത്തെന്നാണ് പോലീസ് സംശയിക്കുന്നത്. ആന്‍റണി ജോണ്‍സണ്‍ മദ്യം കേരളത്തിലേക്ക് എത്തിച്ച് ആര്‍ക്കാണ് കൈമാറുന്നതെന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ച് വരികയാണ്.