തിരുവനന്തപുരം: നിലമ്പൂരിലേത് അനാവശ്യ തെരഞ്ഞെടുപ്പെന്നും മത്സരിക്കുന്നകാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ആറ്, എട്ട് മാസത്തേക്ക് ഒരു ഉപതെരഞ്ഞെടുപ്പ് സൃഷ്ടിച്ചു. അനാവശ്യ ഇലക്ഷനായാണ് ഇതിനെ കാണുന്നത്.

എന്ത് ചെയ്യണമെന്ന് ഇന്ന് തീരുമാനിക്കും. എൻഡിഎ യോഗം ചേരും. ബിജെപിയിൽ സംഘടന പ്രശ്നങ്ങളില്ല. ബിജെപി ഒറ്റക്കെട്ടാണ്. സ്ഥാനാർഥിയുടെ കാര്യത്തിൽ എല്ലാ നേതാക്കളുടെയും അഭിപ്രായം തേടും.

നിലമ്പൂർ ബിജെപിക്ക് മുന്നേറ്റം ഉണ്ടാക്കാനാവാത്ത മണ്ഡലമാണ്. എൻഡിഎ എന്ന നിലയിൽ എന്ത് ചെയ്യാനവുമെന്ന് പരിശോധിക്കും. കോൺഗ്രസിനെ മടുത്താണ് ജനങ്ങൾ എൽഡിഎഫിന് അവസരം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.