നോട്ടിംഗ്ഹാം: ഇംഗ്ലണ്ട് ബാറ്റർ ജോ റൂട്ടിന് ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്ര നേട്ടം. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 13,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന നാഴികക്കല്ലാണ് റൂട്ട് പിന്നിട്ടത്. 153 ടെസ്റ്റുകളില്‍ നിന്നാണ് റൂട്ട് റെക്കോര്‍ഡിലേക്ക് എത്തിയത്.

ദക്ഷിണാഫ്രിക്കൻ താരം ജാക്ക് കാലിസിനെയാണ് താരം മറികടന്നത്. 159 മത്സരങ്ങളില്‍ നിന്നായിരുന്നു കാലിസ് സമാന നേട്ടത്തിലേക്ക് എത്തിയത്.

ഫോര്‍മാറ്റില്‍ 13,000 റണ്‍സ് പിന്നിടുന്ന ആദ്യ ഇംഗ്ലണ്ട് താരം കൂടിയാണ് റൂട്ട്. രാഹുല്‍ ദ്രാവിഡ് (160 മത്സരം), റിക്കി പോണ്ടിംഗ് (162), സച്ചിൻ തെൻഡുല്‍ക്കര്‍ (163) എന്നീ ഇതിഹാസങ്ങളേയും പിന്നിലാക്കിയാണ് റൂട്ടിന്‍റെ കുതിപ്പ്.

സിംബാബ്‌വെക്കെതിരായ നാല് ദിന ടെസ്റ്റ് മത്സരത്തിലാണ് റൂട്ട് റെക്കോര്‍ഡിലേക്ക് എത്തിയത്. മത്സരത്തിന് മുന്നോടിയായി 28 റണ്‍സായിരുന്നു നേട്ടത്തിലേക്ക് എത്താൻ റൂട്ടിന് ആവശ്യമായിരുന്നത്. 80-ാം ഓവറിലെ ആദ്യ പന്തില്‍ റൂട്ട് ചരിത്രം കുറിച്ചു. പക്ഷേ അധികം വൈകാതെ താരം പുറത്തായി. 44 പന്തില്‍ 34 റണ്‍സെടുത്താണ് റൂട്ട് മടങ്ങിയത്.