ന്യൂഡൽഹി: ജമ്മു കാഷ്മീരിലെ ചൈനാബ് നദിയിലെ സലാൽ, ബഗ്ളിഹാർ ഡാമുകളിലെ എക്കൽ നീക്കൽ നടപടിയുമായി ഇന്ത്യ മുന്നോട്ട്. ഇക്കാര്യത്തിൽ പാക്കിസ്ഥാന്‍റെ എതിർപ്പ് ഇനി കണക്കാക്കില്ലെന്നാണ് വിവരം.

ഡാമുകളിലെ എക്കൽ നീക്കുന്നത് മാസം തോറും നടത്താൻ ഇന്ത്യ നടപടികൾ തുടങ്ങിയതായാണ് റിപ്പോർട്ട്. ജമ്മു കാഷ്മീരിലെ ചൈനാബ് നദിയിലെ ജലവൈദ്യുത പദ്ധതികളുടെ ഭാഗമാണ് ഈ രണ്ട് ഡാമുകളും.

പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഈ ഡാമുകളിൽനിന്നുള്ള ജലമൊഴുക്ക് ഒരു ഘട്ടത്തിൽ ഇന്ത്യ നിർത്തിവച്ചിരുന്നു. പിന്നീട് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവി‌ടുകയും ചെയ്തിരുന്നു. സിന്ധൂനദീജല കരാർ മരവിപ്പിച്ച നടപടിക്ക് പിന്നാലെയായിരുന്നു ഇന്ത്യയുടെ നടപടി.

അതേസമയം ഇന്ത്യയുമായി ചർച്ചയ്ക്ക് തയാറാണെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് വ്യക്തമാക്കി. ‌ഒരു വാർത്താ ഏജൻസിയോടാണ് പ്രതികരണം.

നരേന്ദ്ര മോദിയുമായി താൻ സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു. വെടിനിർത്തലിനു ശേഷവും സിന്ധൂനദീജല കരാർ മരവിപ്പിച്ച നടപടി പിൻവലിക്കില്ലെന്ന് ഇന്ത്യ അറിയിച്ചിരുന്നു.