ന്യൂഡൽഹി: സർവകക്ഷി യോഗത്തിൽ സര്‍ക്കാര്‍ പറഞ്ഞതെല്ലാം കേട്ടെന്നും ഒരു നടപടിയേയും വിമര്‍ശിക്കുന്നില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ദുര്‍ഘട നിമിഷത്തില്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കേണ്ടത് രാജ്യത്തിന്‍റെ അനിവാര്യതയാണെന്ന് ഖാർഗെ പ്രതികരിച്ചു.

സർവകക്ഷി യോഗത്തിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഖാർഗെ. ഇത്തരമൊരു യോഗത്തില്‍ പങ്കെടുക്കണമായിരുന്നോ എന്നുള്ള ഔചിത്യബോധം പ്രധാനമന്ത്രിയുടേതാണ്.അതിന്‍റെ പേരിലും മോദിയെ വിമര്‍ശിക്കാനില്ലെന്നും ഖാര്‍ഗെ പറഞ്ഞു.

അതേസമയം ഓപ്പറേഷൻ സിന്ദൂര്‍ സര്‍ജിക്കൽ സ്ട്രൈക്കിനെക്കുറിച്ച് വിശദീകരിക്കാൻ വേണ്ടി വിളിച്ച് ചേർത്ത സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷം സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കി . ഭീകരതയ്‌ക്കെതിരേ ഒറ്റക്കെട്ടായി നിലനില്‍ക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു.

സൈനിക നടപടിക്ക് അടക്കം യോഗം പൂർണ പിന്തുണ നൽകി. അതേസമയം ഇന്ത്യന്‍ വിമാനം പാക്കിസ്ഥാന്‍ വെടിവച്ചിട്ടെന്ന റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച് പ്രതിപക്ഷം വിശദീകരണം ആവശ്യപ്പെട്ടു. പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം വിളിക്കണമെന്ന ആവശ്യവും പ്രതിപക്ഷം മുന്നോട്ടുവച്ചു. എന്നാല്‍ ഇക്കാര്യങ്ങളോട് സര്‍ക്കാര്‍ പ്രതികരിച്ചില്ലെന്നാണ് വിവരം.