തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്താണ് സംഭവിച്ചതെന്ന് സംബന്ധിച്ച് ഇലക്ട്രിക്കല്‍ ഇന്‍പെസ്‌പെക്ടറേറ്റിന്‍റെ അന്വേഷണം നടക്കേണ്ടതുണ്ട്. അതിന് ശേഷമേ അപകടത്തിന്‍റെ കൃത്യമായ കാരണങ്ങള്‍ കണ്ടെത്താനാകൂവെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പോയിട്ടുണ്ട്. മന്ത്രിയുടെ സന്ദര്‍ശനശേഷം മറ്റ് കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം മെഡിക്കൽ കോളേജിൽ പുക പടർന്നുണ്ടായ അപകടത്തിന് പിന്നാലെ അഞ്ച് രോഗികൾ മരിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. കോഴിക്കോട് മെഡിക്കൽ കോളജ് പോലീസാണ് കേസെടുത്തത്.

ഗോപാലൻ, ഗംഗാധരൻ, സുരേന്ദ്രൻ, ഗംഗ, നസീറ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിനാണ് കേസ്. ഇവർ പുക ശ്വസിച്ചും ശ്വാസം കിട്ടാതെയുമാണ് മരിച്ചതെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിലാണ് നടപടി.