ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിന്‍റെ ഷിംല സന്ദർശനം മാറ്റിവച്ചു. മെയ് അഞ്ച് മുതൽ ഒമ്പത് വരെയായിരുന്നു രാഷ്ട്രപതിയുടെ ഷിംല സന്ദർശനം തീരുമാനിച്ചിരുന്നത്.

അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റഷ്യ സന്ദര്‍ശനവും റദ്ദാക്കിയിരുന്നു. മെയ് ഒമ്പതിലെ വിക്ടറി ദിന പരിപാടിയിലേക്കാണ് പ്രധാനമന്ത്രിക്ക് ക്ഷണമുണ്ടായിരുന്നത്.

ചടങ്ങിൽ പങ്കെടുക്കാനായി റഷ്യയിലേക്ക് പോകാനാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചില പ്രത്യേക കാരണങ്ങളാല്‍ മോദി എത്തില്ലെന്ന വിവരം റഷ്യ തന്നെ പുറത്തുവിടുകയായിരുന്നു.