തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനെ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാക്കി. ഇന്നു ചേർന്ന പാർട്ടി സംസ്ഥാന കമ്മിറ്റിയിലാണ് തീരുമാനം.

കൊല്ലം സമ്മേളനത്തില്‍ വി.എസ്. അച്യുതാനന്ദനെ ക്ഷണിതാവ് പട്ടികയില്‍ ഉള്‍പെടുത്താത്തതിനെ കുറിച്ച്‌ ചോദിച്ചപ്പോള്‍ പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം തീരുമാനമുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരമാണ് ഇന്ന് സംസ്ഥാന സമിതി ചേര്‍ന്ന് പ്രത്യേക ക്ഷണിതാക്കളുടെ പട്ടിക തയാറാക്കിയത്.

പാർട്ടിയുടെ മുതിർന്ന നേതാക്കളായ പാലോളി മുഹമ്മദ് കുട്ടി, വൈക്കം വിശ്വൻ എന്നിവരെയും പ്രത്യേകം ക്ഷണിതാക്കളാകും. എ.കെ.ബാലൻ, എം.എം. മണി, കെ.ജെ.തോമസ്, പി. കരുണാകരൻ, ആനാവൂർ നാഗപ്പൻ എന്നിവരെയും പ്രത്യേകം ക്ഷണിതാക്കളാക്കിയിട്ടുണ്ട്.