കൊച്ചി: നടിമാർക്കെതിരേ സമൂഹമാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം നടത്തിയെന്ന പരാതിയിൽ ആറാട്ടണ്ണൻ എന്ന യുട്യൂബർ സന്തോഷ് വര്‍ക്കി കസ്റ്റഡിയിൽ. ചലചിത്രപ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സന്തോഷിനെ കസ്റ്റഡിയിലെടുത്തത്.

സമൂഹമാധ്യമങ്ങളിലൂടെ നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ യുട്യൂബർ സന്തോഷ് വർക്കിക്കെതിരേ ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരൻ, നടി ഉഷ ഹസീന എന്നിവർ പരാതി നൽകിയിരുന്നു. കുക്കു പരമേശ്വരനും ഭാഗ്യലക്ഷ്മിയും പോലീസ് മേധാവിക്കും ഉഷ ഹസീന ആലപ്പുഴ ഡിവൈഎസ്പിക്കുമാണ് പരാതി നൽകിയത്.

നടിമാർക്കെതിരായ പരാമർശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് ഉഷ ഹസീനയുടെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. 40 വർഷത്തോളമായി സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന തന്നെ ആറാട്ടണ്ണന്‍റെ പരാമർശം വ്യക്തിപരമായി വേദനിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.

നിരന്തരം സ്ത്രീകൾക്ക് എതിരെ അശ്ലീല പരാമർശം നടത്തുന്ന സന്തോഷ് വർക്കിക്കെതിരെ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നും ഉഷ ഹസീന ആവശ്യപ്പെട്ടു.