കോട്ടയം: 24 ലക്ഷം രൂപയുടെ നിക്ഷേപത്തട്ടിപ്പ് കേസിൽ ഭാര്യയും ഭർത്താവും അറസ്റ്റിൽ. കോഴിക്കോട് വടകര എടച്ചേരി പടിഞ്ഞാറയിൽ രമിത് (35), ഭാര്യ ചിഞ്ചു (34) എന്നിവരാണ് പിടിയിലായത്.

കുറിച്ചി ഇത്തിത്താനം സ്വദേശിനിയായ യുവതിക്കു പ്രതികളുടെ ഇവോക എഡ്യൂടെക് എന്ന സ്ഥാപനത്തിൽ ടീം മാനേജർ പോസ്റ്റും നിക്ഷേപത്തിനു കൂടുതൽ വരുമാനവും വാഗ്ദാനം ചെയ്തിരുന്നു.

പരാതിക്കാരി ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സമാഹരിച്ച 23,96,327 രൂപ കൈമാറി. നൽകിയ പണവും വാഗ്ദാനം ചെയ്ത ജോലിയും ലഭിക്കാതെ വന്നതോടെ ചിങ്ങവനം പോലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകുകയായിരുന്നു. പോലീസ് പ്രതികളെ മൂവാറ്റുപുഴയിൽനിന്ന് അറസ്റ്റ് ചെയ്തു.