തൃശൂർ: കരുവന്നൂർ ബാങ്കിൽ സിപിഎം ജില്ലാ കമ്മിറ്റിക്ക് അക്കൗണ്ടില്ലെന്ന് ഇഡിക്ക് ബോധ്യപ്പെട്ടെന്ന് കെ. രാധാകൃഷ്ണൻ എംപി. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനേക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇഡി തന്നെ ചോദ്യം ചെയ്തത് ഒരു മണിക്കൂർ മാത്രമാണ്. ബാക്കി സമയം ഓഫീസിലിരുന്നുവെന്ന് എംപി പറഞ്ഞു.

കരുവന്നൂർ ബാങ്കിൽ ജില്ലാ കമ്മിറ്റി അക്കൗണ്ട് തുടങ്ങിയത് എന്തിനാണെന്ന് ചോദിച്ചു. എന്നാൽ അക്കൗണ്ടില്ലെന്ന് താൻ പറഞ്ഞു. ആവർത്തിച്ച് ചോദിച്ചപ്പോൾ ഉദ്യോഗസ്ഥരോട് പരിശോധിക്കാൻ പറഞ്ഞുവെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു.

ഡിസിയുടെ പേരിൽ കരുവന്നൂരിൽ അക്കൗണ്ടില്ലെന്ന് ഇഡി ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടു. അക്കൗണ്ട് ഉണ്ടെന്ന് പറഞ്ഞുള്ള മൊഴിയിൽ താൻ ഒപ്പിടില്ലെന്നും പറഞ്ഞിരുന്നു.

ചോദിച്ച ചോദ്യങ്ങൾക്കെല്ലാം കൃത്യമായ മറുപടി നൽകി. സ്വത്തു വിവരങ്ങൾ, അക്കൗണ്ട് വിശദാംശങ്ങൾ എന്നിവയെല്ലാം നേരത്തെ കൈമാറിയിരുന്നു. സംഭവത്തിൽ സിപിഎം ജില്ലാ കമ്മിറ്റിക്ക് യാതൊരു പങ്കുമില്ലെന്ന് ഇഡിക്ക് ബോധ്യപ്പെട്ടു.