ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ബിജെപി നേതാവും മന്ത്രിയുമായ കപിൽ മിശ്ര ഉൾപ്പടെയുള്ളവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഡൽഹിക്കോടതി ഉത്തരവിട്ടു.

2020 ൽ നടന്ന കലാപവുമായി ബന്ധപ്പെട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനാണ് കോടതി ഉത്തരവിട്ടത്. മന്ത്രിക്കെതിരെ തെളിവുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് വൈഭവ് ചൗരസ്യ അന്വേഷണം പ്രഖ്യാപിച്ചത്.

പൗരത്വ നിയമഭേദഗതിയെ ചൊല്ലിയുള്ള സംഘ‌‌‌ർഷങ്ങളെത്തുട‍‍ർന്നാണ് ഡൽഹിയിൽ കലാപം ഉടലെടുത്തത്. ആക്രമണത്തിന് ആഹ്വാനം ചെയ്തെന്ന് ആരോപിച്ച് കപിൽ മിശ്രയ്ക്കെതിരെ ജാമിയ കോ - ഓ‌‌ർഡിനേഷൻ കമ്മിറ്റി നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു.

എന്നാൽ കലാപത്തിൽ കപിൽ മിശ്രയ്ക്ക് പങ്കില്ലെന്ന് കാണിച്ച് ഡൽഹി പോലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് യമുന വിഹാർ നിവാസിയായ മുഹമ്മദ് ഇല്യാസ് സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി.