തിരുവനന്തപുരം: ദിവസങ്ങൾക്കുള്ളിൽ സംസ്ഥാനത്ത് വേനൽമഴ കരുത്താർജിക്കുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ബുധനാഴ്ചയും ഇടിമിന്നലോടുകൂടിയ മഴയ്ക്കും; വ്യാഴം, വെള്ളി ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേന്ദ്ര കാലാവസ്ഥാവകുപ്പ് നേരത്തെ പുറത്തുവിട്ട അഞ്ചു ദിവസത്തേക്കുള്ള മഴ സാധ്യതാപ്രവചനം അനുസരിച്ച് വ്യാഴം, വെള്ളി ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം, തൃശൂർ ജില്ലകളിലുമാണ് മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് തിങ്കളാഴ്ച വരെ 91 ശതമാനം അധികമഴ ലഭിച്ചു. മാർച്ച് ഒന്നു മുതൽ ഇന്നലെ വരെ 34.4 മില്ലീമീറ്റർ മഴ പെയ്യേണ്ട സ്ഥാനത്ത് 65.7 മില്ലീ മീറ്റർ മഴയാണു പെയ്തത്. മിക്ക ജില്ലകളിലും മാർച്ച് മാസത്തിൽ ശരാശരി ലഭിക്കേണ്ടതിനേക്കാൾ അധികം മഴ ലഭിച്ചു.

കണ്ണൂരിൽ ഇക്കാലയളവിൽ 270 ശതമാനം അധിക മഴ പെയ്തപ്പോൾ വയനാട്ടിൽ 226 ശതമാനവും കോഴിക്കോട്ട് 219 ശതമാനവും മലപ്പുറത്ത് 184 ശതമാനവും തിരുവനന്തപുരത്ത് 188 ശതമാനവും കോട്ടയത്ത് 121 ശതമാനവും അധിക മഴ ലഭിച്ചു.