പത്തനംതിട്ട: സിപിഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്നും സ്ഥലംമാറ്റം വേണമെന്നും ആവശ്യപ്പെട്ട് വില്ലേജ് ഓഫീസർ രംഗത്ത്. പത്തനംതിട്ട ജില്ല കളക്ടർക്ക് നൽകിയ അവധി അപേക്ഷയിലാണ് നാരങ്ങാനം വില്ലേജ് ഓഫീസർ ജോസഫ് ജോർജ് സ്ഥലംമാറ്റം ആവശ്യപ്പെട്ടത്.

നാരങ്ങാനത്തേക്ക് ഇനി പോകില്ലെന്നും അവിടെ ജോലി ചെയ്യാൻ ഭയമാണെന്നും ജോസഫ് ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം സിപിഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ജോസഫ് നേരത്തേ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. എം.വി.സഞ്ജു ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് വില്ലേജ് ഓഫീസർ നൽകിയ പരാതി കളക്ടർ പോലീസിന് കൈമാറി.

വില്ലേജിൽ അടയ്ക്കേണ്ട നികുതി കുടിശിക ചോദിച്ചു വിളിച്ചപ്പോഴാണ് ജോസഫ് ജോർജ് ഭീഷണി നേരിട്ടത്.കഴിഞ്ഞ ദിവസമാണ് കൊലവിളി ഭീഷണി അടങ്ങുന്ന വിവാദ ഫോൺ സംഭാഷണം പുറത്തുവന്നത്. വില്ലേജ് ഓഫീസർ ഗൂഢാലോചന നടത്തിയെന്നും എഡിറ്റ് ചെയ്ത ശബ്ദരേഖയാണ് പ്രചരിക്കുന്നതെന്നുമാണ് സഞ്ജുവിന്‍റെ വാദം.