ലക്നോ: ഉത്തർപ്രദേശിൽ രണ്ട് ദിവസമായി കാണാതായ പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) എഞ്ചിനീയറുടെ മൃതദേഹം കനാലിൽ നിന്ന് കണ്ടെത്തി. പൊതുമരാമത്ത് വകുപ്പിലെ അസിസ്റ്റന്‍റ് എഞ്ചിനീയർ വിവേക് കുമാർ സോണിയാണ് മരിച്ചത്.

സോണിയെ കാണാതായതായി ഭാര്യ ചൊവ്വാഴ്ച ആഷിയാന പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്.

അന്വേഷണത്തിൽ ഇന്ദിര കനാലിനു സമീപം ഇയാളുടെ മോട്ടോർ സൈക്കിൾ കണ്ടെത്തിയിരുന്നു. സംശയം തോന്നിയ പോലീസ്, എസ്ഡിആർഎഫിന്‍റെ സഹായത്തോടെ കനാലിൽ തെരച്ചിൽ നടത്തിയിരുന്നു. തുടർന്നാണ് മൃതദേഹം കണ്ടെടുത്തത്.

നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് കൂട്ടിച്ചേർത്തു.