കൊച്ചി: ജനതാദൾ-യു നാട്ടിക നിയോജകമണ്ഡലം പ്രസിഡന്‍റും സംസ്ഥാന കൗൺസിൽ അംഗവുമായിരുന്ന പി.ജി. ദീപക് കൊല്ലപ്പെട്ട കേസിൽ വിചാരണ കോടതി വെറുതെ വിട്ട അഞ്ചു പ്രതികൾ കുറ്റക്കാരാണെന്നു ഹൈക്കോടതി.

ഒന്ന് മുതൽ അഞ്ചു വരെ പ്രതികളായ ഋഷികേശ്, നിജിൻ, പ്രശാന്ത്, രസന്ത്, ബ്രഷ്നേവ് എന്നിവരെയാണ് അപ്പീലിൽ ഹൈക്കോടതി കുറ്റക്കാരണെന്ന് കണ്ടെത്തിയത്. ബിജെപി, ആർഎസ്എസ് പ്രവർത്തകരാണ് കൊലപാതകം നടത്തിയതെന്ന് ആരോപണം ഉയർന്നിരുന്നു.

2015 മാർച്ച്‌ 24നാണ് ദീപക്ക് കൊല്ലപ്പെട്ടത്. ആകെ പത്ത് പ്രതികളെയാണ് വാചിരാണക്കോടതി നേരത്തെ വെറുതെവിട്ടത്. ഇതിനെതിരെ സർക്കാരും ദീപക്കിന്‍റെ കുടുംബവും നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ്. പ്രതികളെ അറസ്റ്റ് ചെയ്ത് ഏപ്രിൽ എട്ടിന് ഹാജരാക്കാൻ ഹൈക്കോടതി നിർദേശിച്ചു.