തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ഇഡി കുറ്റപത്രം സമർപ്പിച്ചു. പണം എത്തിച്ചത് ബിജെപിക്ക്‌ വേണ്ടിയെന്ന ആരോപണം തള്ളിയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കലൂർ പിഎംഎൽഎ കോടതിയിൽ കുറ്റപത്രം സമ‍ർപ്പിച്ചത്.

കേസിൽ 23 പ്രതികളാണുള്ളതെന്നും തുടരന്വേഷണത്തിന് സാധ്യതയില്ലെന്നും ഇഡി കോടതിയെ അറിയിച്ചു. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി കര്‍ണാടകയില്‍ നിന്ന് കേരളത്തില്‍ എത്തിച്ച പണം മോഷണം പോയതെന്നായിരുന്നു ആരോപണം. പണം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി എത്തിച്ചതെന്ന പേലീസിന്‍റെ കണ്ടെത്തൽ ഇഡി തള്ളി.

ആലപ്പുഴയിലുള്ള തിരുവതാംകൂർ പാലസ് പ്രോപ്പർട്ടി വാങ്ങുന്നതിന് ദർമരാജ്, ഡൈവർ ഷംജീറിന്‍റെ പക്കൽ കൊടുത്തുവിട്ട 3.56 കോടി രൂപ കൊടകരയിൽ വച്ച് കൊള്ളയടിച്ചെന്നാണ് കണ്ടെത്തൽ. പണത്തിന്‍റെ ഉറവിടം സംബന്ധിച്ച രേഖകൾ ദർമരാജ് ഹാജരാക്കിയിരുന്നു.

പോലീസ് കണ്ടെത്തിയ കളവ് മുതലിന് പുറമെ മൂന്നു ലക്ഷം രൂപയും എട്ടു ലക്ഷം രൂപയുടെ വസ്തുക്കളും ഇഡി കണ്ടുകെട്ടിയിരുന്നു.