തിരുവനന്തപുരം: കഴിഞ്ഞ 36 ദിവസമായി സെക്രട്ടറിയേറ്റ് നടയിൽ രാപ്പകൽ സമരം ചെയ്യുന്ന ആശാ വർക്കർമാർ സമരം കടുപ്പിക്കുന്നതിന്‍റെ ഭാഗമായി ഇന്ന് സെക്രട്ടേറിയറ്റ് ഉപരോധിക്കും. രാവിലെ 9.30ന് സമരഗേറ്റിനു മുന്നിൽ ആശമാർ സംഘടിക്കും. ആശമാർക്ക് പുറമെ വിവിധ സംഘടനകളും പിന്തുണയുമായി ഉപരോധത്തിൽ പങ്കാളികളാകും.

അതേസമയം, ഉപരോധം കണക്കിലെടുത്ത് വൻ സുരക്ഷയാണ് സെക്രട്ടേറിയറ്റ് പരിസരത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. സെക്രട്ടേറിയറ്റ് പരിസരം പോലീസ് അടച്ചുപൂട്ടി. പ്രധാന കവാടത്തിൽ നൂറു കണക്കിന് പോലീസ് സംഘത്തെയും വിന്യസിച്ചിട്ടുണ്ട്.

ഇന്ന് വിവിധ ജില്ലകളിൽ ആശാവർക്കർമാർക്കായി ആരോഗ്യ വകുപ്പ് പാലീയേറ്റീവ് പരിശീലന പരിപാടി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ, സമരം പൊളിക്കാൻ ഉദ്ദേശിച്ചാണ് തിരക്കിട്ടുള്ള പരിശീലന പരിപാടിയെന്നും അടിയന്തര സ്വഭാവമില്ലാത്ത പരിശീലന പരിപാടി മാറ്റിവയ്ക്കണമെന്നുമാണ് സമരസമിതിയുടെ ആവശ്യം.