കൊല്ലം: കേരളത്തിന്‍റെ വികസനത്തെ കുറിച്ച് ശശി തരൂർ പറഞ്ഞതാണ് ശരിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സിപിഎം നയരേഖ കേരളം പിന്നോട്ട് പോകാതിരിക്കാനുള്ള വഴിയാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

എൽഡിഎഫ് മൂന്നാമതും അധികാരത്തിലെത്തുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി അവകാശപ്പെട്ടു. സിപിഎം സംസ്ഥാന സമ്മേളനത്തിന്‍റെ സമാപന സമ്മേളനത്തിലായിരുന്നു ഗോവിന്ദന്‍റെ പ്രതികരണം.

വർഗീയ ശക്തികൾ ചേർന്ന് ഒറ്റക്കെട്ടായി സിപിഎമ്മിനെതിരെ തിരിയുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുസ്‍ലീം ലീഗ് പിന്തിരിപ്പൻ ശക്തിയാണെന്നും ജമാഅത്തെ ഇസ്ലാമി - എസ്ഡിപിഐ തടവറയിലാണ് ലീഗെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി. അവർക്കൊപ്പം ചേർന്നാണ് കോണ്‍ഗ്രസ് മുന്നോട്ടുപോകുന്നതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.