ഇംഫാൽ: മണിപ്പൂരിൽ ഇന്നലെ വീണ്ടും സംഘർഷമുണ്ടായ മേഖലയിൽ കൂടുതൽ കേന്ദ്ര സേനയെ വിന്യസിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥലത്തെ സ്ഥിതിഗതികൾ വിലയിരുത്തി. 30 പേർക്കാണ് ഇന്നലെ സംഘർഷത്തിൽ പരിക്കേറ്റത്.

കാംഗ്പോക്പിയില്‍ വാഹന ഗതാഗതം പുനസ്ഥാപിച്ചതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ ഒരാൾ മരിച്ചു. ഇവിടെ സർവീസ് നടത്തിയ സർക്കാർ ബസിന് നേരെ കല്ലേറുണ്ടായിരുന്നു.

തുടർന്ന് സുരക്ഷാസേനയും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായി.പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

അക്രമത്തിന് പിന്നിലുള്ളവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സമാധാനശ്രമങ്ങളുടെ ഭാഗമായി താഴ്വരയില്‍ റാലിയും നടന്നു.