ഗാന്ധിനഗർ: ഗുജറാത്തിലെ കോൺഗ്രസ് നേതാക്കളെ ശക്തമായി താക്കീത് ചെയ്ത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പാർട്ടിക്കുള്ളിൽനിന്ന് ബിജെപിക്ക് വേണ്ടി പ്രവർത്തിക്കാൻ ആരെയും അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപിയുമായി ബന്ധം പുലർത്തുന്നവരെ പുറത്താക്കും. എങ്കിൽ മാത്രമേ ഗുജറാത്തിലെ ജനങ്ങൾ കോൺഗ്രസിൽ വിശ്വസിക്കുകയുള്ളുവെന്നും രാഹുൽ പറഞ്ഞു

ഗുജറാത്ത് കോൺഗ്രസ് നേതൃത്വത്തിൽ രണ്ട് തരം ആളുകളുണ്ട്. ഒന്ന് ജനങ്ങളോട് സത്യസന്ധത പുലർത്തുന്നവരും അവർക്കുവേണ്ടി പോരാടുന്നവരും അവരെ ബഹുമാനിക്കുന്നവരുമാണ്. ഇവർ കോൺഗ്രസിന്‍റെ പ്രത്യയശാസ്ത്രം ഹൃദയത്തിൽ സൂക്ഷിക്കുന്നവരുമാണ്.

ജനങ്ങളിൽ നിന്ന് അകന്നുപോയ മറ്റുള്ളവർ അവരെ ബഹുമാനിക്കുന്നില്ല. അവരിൽ പകുതിയും ബിജെപിക്കൊപ്പമാണെന്നും രാഹുൽ പറഞ്ഞു.

കഴിഞ്ഞ നിയമസഭ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ ഗുജറാത്തിൽ കോൺഗ്രസിന്‍റെ പ്രകടനം ദയനീയമായിരുന്നു. സംസ്ഥാനത്ത് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി രാഹുൽ ഗുജറാത്തിലുണ്ട്. ജനങ്ങളുമായും നേതാക്കളുമായും രാഹുൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

തുടർന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് രാഹുൽ ഗാന്ധി നേതാക്കൾക്ക് താക്കീത് നൽകിയത്. കോൺഗ്രസിനുള്ളിൽ നിന്ന് ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നവരും ഗുജറാത്തിലുണ്ട്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.