കോഴിക്കോട്: വയനാട് തുരങ്ക പാത നിര്‍മാണത്തിന് സംസ്ഥാന പരിസ്ഥിതി ആഘാത സമിതിയുടെ അനുമതി. പരിസ്ഥിതി അനുമതി ലഭിച്ചതോടെ തുരങ്കപാത നിര്‍മാണവുമായി സര്‍ക്കാരിന് മുന്നോട്ട് പോകാം.

ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശത്തെ തുരങ്ക പാത നിര്‍മാണം അതീവ ശ്രദ്ധയോടെ വേണമെന്ന് സമിതി നിര്‍ദേശിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് പലവട്ടം വിശദീകരണം തേടിയ ശേഷമാണ് അനുമതി നല്‍കിയത്. 25 ഇന വ്യവസ്ഥകളോടെയാണ് നിർമാണത്തിന് അനുമതി നല്‍കിയത്.

പാറ തുരക്കുന്നതിന് ഏറ്റവും മികച്ച സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കണം. പരിസ്ഥിതി നാശം ഒഴിവാക്കണം. വന്യജീവികളുടെയും ആദിവാസികള്‍ അടക്കമുളള മനുഷ്യരുടെയും പ്രശ്നങ്ങള്‍ പരിഗണിക്കണമെന്നും നിർദേശമുണ്ട്.

വയനാട്- കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് ആനയ്ക്കാംപൊയിയിൽനിന്ന് കല്ലാടി വരേയാണ് തുരങ്ക പാത. 8.7 കിലോമീറ്റർ ആണ് പാതയുടെ ദൈർഘ്യം. ഇതിൽ അഞ്ച് കിലോമീറ്റർ ദൂരം വനത്തിനടിയിലൂടെയുള്ള തുരങ്ക പാതയാണ്.

ഇതിനോടകം തന്നെ പാതയുടെ നിർമാണത്തിനായി രണ്ട് ഏജൻസികൾക്ക് കരാർ നൽകിയിട്ടുണ്ട്.