തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം സംസ്ഥാന കമ്മിറ്റിയിലും പിബിയിലും തുടരും. പ്രായപരിധിയില്‍ പിണറായിക്ക് ഇളവ് നല്‍കും.

ഇ.പി.ജയരാജനെ കേന്ദ്ര കമ്മിറ്റി അംഗമായി നിലനിര്‍ത്തുമെന്നാണ് വിവരം. സമ്മേളന സമയത്ത് 75 വയസ് പൂര്‍ത്തിയാകുന്നവരെ ഒഴിവാക്കാനാണ് വ്യവസ്ഥ. അതിനാൽ ഇപിക്കും തൽക്കാലം കേന്ദ്ര കമ്മിറ്റിയിൽ തുടരാം.

കേരളത്തിൽ മാത്രമാണ് സിപിഎമ്മിന് നിലവിൽ ഭരണമുള്ളത്. അതിനാൽ സംസ്ഥാനത്ത് ഭരണം നിലനിർത്തുകയെന്നത് ദേശീയ തലത്തിലും സിപിഎമ്മിന് പ്രധാനമാണ്.

അതിനാൽ കേരളത്തിൽ നിന്നുള്ള നേതാക്കൾക്ക് കൂടുതൽ പരിഗണന ലഭിച്ചേക്കും. എം.വി.ഗോവിന്ദന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി തുടരുമെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള വിവരം.