തിരുവനന്തപുരം: കേരള പിഎസ്‌സി രാജ്യത്തെ ഏറ്റവും മികച്ച പബ്ലിക് സർവീസ് കമ്മീഷനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പിഎസ്‌സി ഒരു വെള്ളാനയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരണം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

2.75 ലക്ഷം നിയമനങ്ങൾ എട്ടു വർഷത്തിനുള്ളിൽ സംസ്ഥാനത്ത് പിഎസ്‌സി വഴി നടന്നു. ഇത് രാജ്യത്തിന്‍റെയാകെ ശ്രദ്ധ ആകർഷിച്ചതാണ്. നിയമനങ്ങൾ വെട്ടിക്കുറയ്ക്കണമെന്ന് മുറവിളിയുണ്ടാകുന്ന കാലത്താണ് കേരള പിഎസ്‌സിയുടെ മികച്ച പ്രവർത്തനമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പിഎസ്‌സിക്കെതിരെ വ്യാജ വാർത്തകൾ വരുന്നുണ്ട്. ഒഴിവുകളിലേക്ക് പിഎസ്‌സി കൃത്യമായി നിയമനം നടത്തുന്നുണ്ട്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ കൃത്യമായ സംവിധാനം സംസ്ഥാനത്തുണ്ടെന്ന് പിണറായി വിജയൻ വ്യക്തമാക്കി.

2021-24 ജനുവരി ഒന്ന് മുതൽ ജൂൺ വരെ 573 പരീക്ഷകളാണ് പിഎസ്‌സി നടത്തിയത്. ഇതെല്ലാം മറച്ചുവച്ചാണ് പിഎസ്‌സി വെള്ളാനയാണെന്ന വിമർശനം മാധ്യമങ്ങൾ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.