മുംബൈ: മഹാരാഷ്ട്രയിൽ മോഷണക്കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി യുവതിയെ പീഡിപ്പിച്ചു. പൂനെ ജില്ലയിലെ ഷിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

26കാരിയാണ് ആക്രമിക്കപ്പെട്ടത്. ദത്താത്രേയ രാംദാസ് ഗഡെ എന്നയാളാണ് യുവതിയെ പീഡിപ്പിച്ചത്. നഗരത്തിലെ ഏറ്റവും തിരക്കേറിയ സ്വാർഗേറ്റ് ബസ് സ്റ്റാൻഡിൽ ബസിനുള്ളിലാണ് സംഭവം നടന്നത്.

ഇയാൾ ബസിന്‍റെ കണ്ടക്ടർ ആണെന്ന് യുവതിയെ തെറ്റിദ്ധരിപ്പിച്ച് ആളൊഴിഞ്ഞ ബസിൽ യുവതിയെ കയറ്റുകയും ബസിന്‍റെ ഡോർ അകത്ത് നിന്നും പൂട്ടിയതിന് ശേഷം യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. ഈ സമയം ബസിന് സമീപം ആളുകൾ ഉണ്ടായിരുന്നു.

സംഭവത്തിന് ശേഷം യുവതി സ്വന്തം നാട്ടിലേക്ക് ബസിൽ പോകുകയും യാത്രാമധ്യേ ഫോണിൽ സുഹൃത്തിനോട് സംഭവം വിവരിക്കുകയും ചെയ്തു. സുഹൃത്തിന്‍റെ ഉപദേശപ്രകാരം യുവതി ബസിൽ നിന്നിറങ്ങി പോലീസിൽ പരാതി നൽകി.

പ്രതിയെ പിടികൂടാൻ പോലീസ് എട്ട് അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. പ്രതിയുടെ സഹോദരനെയും പോലീസ് ചോദ്യം ചെയ്തു.

നിരവധി കേസുകളിൽ പ്രതിയാണ് ദത്താത്രേയ രാംദാസ് ഗഡെ. പൂനെയിലും അയൽ ജില്ലയായ അഹല്യാനഗറിലുമായി ഗേഡിനെതിരെ മോഷണം, കവർച്ച, പിടിച്ചുപറി എന്നിങ്ങനെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മോഷണക്കേസിൽ അറസ്റ്റിലായ ഇയാൾ 2019ൽ ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു.