ഹൈദരാബാദ്: തെലുങ്കാനയിലെ നാഗര്‍കുര്‍ണൂലിൽ തുരങ്കം തകർന്ന് കുടുങ്ങികിടക്കുന്ന തൊഴിലാളികളെ രക്ഷപ്പെടുത്താൻ സൈന്യം രംഗത്ത്. കരസേന, ദേശീയ ദുരന്ത നിവാരണ സേന തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിനായി സ്ഥലത്ത് എത്തി.

നാഗർകുർണൂലെ അംറബാദിൽ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ (എസ്എൽബിസി) പദ്ധതിപ്രദേശത്ത് ഇന്നലെയുണ്ടായ അപകടത്തിൽ രണ്ട് എൻജിനിയർമാരും രണ്ട് മെഷിൻ ഓപ്പറേറ്റർമാരും നാല് തൊഴിലാളികളുമാണു കുടുങ്ങിയത്.

രക്ഷാ പ്രവർത്തനത്തിന് എല്ലാ സഹായവും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ അറിയിച്ചു. തുരങ്കത്തിന്‍റെ ഒരു ഭാഗത്തെ ചോർച്ച പരിഹരിക്കാൻ തൊഴിലാളികൾ അകത്തു കയറിയപ്പോഴാണ് അത്യാഹിതം.

തുരങ്കത്തിൽനിന്ന് 14 കിലോമീറ്റർ ഉള്ളിലാണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നത്. സ്ഥലത്ത് ചെളിയും വെള്ളവും കെട്ടിക്കിടക്കുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണെന്നും റിപ്പോർട്ടുകളുണ്ട്.