തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍റെ മരണത്തെ ഉപജീവനമാര്‍ഗമായി കാണില്ലെന്ന് കുടുംബം. സമാധി ഭക്തമാര്‍ഗമാണ്, ഉപജീവന മാര്‍ഗമല്ല. 2019ല്‍ ഗോപന്‍ സ്വാമി ട്രസ്റ്റ് രൂപീകരിച്ചു. ഈ ട്രസ്റ്റിന്‍റെ വക സ്ഥലം കൈമാറ്റം ചെയ്യാനോ വായ്പ കൊടുക്കാനോ പാടില്ലെന്ന് ഗോപന്‍ സ്വാമി എഴുതി വെച്ചിട്ടുണ്ടെന്നും കുടുംബം വ്യക്തമാക്കി.

അതുകൊണ്ട് ഇത് മാര്‍ക്കറ്റ് ചെയ്യാനാണെന്ന വാര്‍ത്തകളില്‍ കുടുംബത്തിന് വിഷമമുണ്ട്. സമാധിയില്‍ വരുന്ന വരുമാനം കുടുംബത്തിന് വേണ്ടി ഉപയോഗിക്കില്ല. അധ്വാനിച്ച് ജീവിക്കാനാണ് തീരുമാനിച്ചത്.

രണ്ട് പശുക്കളെ ഉപജീവന മാര്‍ഗമായി നല്‍കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി അറിയിച്ചിട്ടുണ്ട്. സാമ്പത്തിക മാന്ദ്യത്താൽ നേരത്തെ ഉണ്ടായിരുന്ന പശുക്കളെ വിറ്റിരുന്നു. തുടര്‍ന്നാണ് സുരേഷ് ഗോപി രണ്ട് പശുക്കളെ വാങ്ങി നല്‍കുമെന്ന് പറഞ്ഞിരിക്കുന്നതെന്നും കുടുംബം അറിയ‌ിച്ചു.