തിരുവനന്തപുരം: 20 വർഷം മുൻപ് ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്താണ് സ്വകാര്യ സർവകലാശാലകൾ എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചതെന്നും അന്ന് ഇടതു ശക്തികൾ അതിനെ എതിർത്തത് അതിന്‍റെ ക്രെഡിറ്റ് ഉമ്മൻ‌ ചാണ്ടിക്ക് ലഭിക്കുമോ എന്ന ഭയംകൊണ്ടാകാമെന്നും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുൻ അംഗം ടി.പി. ശ്രീനിവാസൻ.

ഇത്രയും വർഷങ്ങൾ കഴിഞ്ഞതോടെ പല അവസരങ്ങളും നഷ്ടപ്പെട്ടു. വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്താൻ മറ്റ് മാർഗം ഇല്ലെന്ന് ഇപ്പോൾ ഇടതുപക്ഷത്തിന് മനസിലായെന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ടി.പി. ശ്രീനിവാസൻ പറഞ്ഞു.