തൃശൂർ: ഇരിങ്ങാലക്കുട വല്ലക്കുന്നിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കരുവന്നൂർ സ്വദേശിയായ ഗൃഹനാഥൻ മരിച്ചു. കരുവന്നൂർ മംഗലൻ വീട്ടിൽ വർഗീസ് മകൻ സജിത്ത് (58) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയായിരുന്നു അപകടം. കല്ലേറ്റുംകരയിൽ ഫ്രൂട്ട്സ് കട നടത്തുന്ന സജിത്ത് കട അടച്ച് സ്കൂട്ടറിൽ മടങ്ങുന്പോൾ എതിരെ നിന്നു വന്ന ബുളളറ്റിൽ ഇടിച്ചായിരുന്നു അപകടം.

ഉടൻ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോവിഡ് കാലത്ത് ഗൾഫിൽ നിന്നു മടങ്ങിയ സജിത്ത് കല്ലേറ്റുംകരയിൽ കട നടത്തി വരികയായിരുന്നു. അമ്മ: ഫിലോമിന. ഭാര്യ: റാണി. മക്കൾ: മേഘ, എൽമീറ. മരുമകൻ : ആൽവിൻ. സംസ്കാരം ഇന്നു വൈകീട്ട് 4.30 ന് കരുവന്നൂർ സെന്‍റ് മേരീസ് പള്ളിയിൽ.