തിരുവനന്തപുരം: ടോള്‍ വേണ്ടെന്ന പഴയ നിലപാടിൽ ഉറച്ചു നില്‍ക്കാനാവില്ലെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. കാലം മാറി. കടമെടുപ്പ് പരിധിയിൽ അടക്കം കേന്ദ്രത്തിന്‍റെ എതിര്‍പ്പ് മറികടക്കാൻ ടോള്‍ അടക്കം കിഫ്ബി പദ്ധതികളിൽ വരുമാനമുണ്ടാക്കലേ വഴിയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ഇതല്ലാതെ മറ്റു മാര്‍ഗമുണ്ടെങ്കിൽ ടോളിനെ എതിര്‍ക്കുന്ന പ്രതിപക്ഷം പറയണം. ദേശീയ പാതയിലെ ടോള്‍ കിഫ്ബി റോഡുകളിൽ വരില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. കേന്ദ്രത്തെ നേരിടാനുള്ള പോരാട്ടമാണ് കിഫ്ബി. കിഫ്ബിയെ കുറിച്ചുള്ള കേന്ദ്ര വിമര്‍ശനത്തിന് മറുപടിയാണ് ടോളെന്നും തോമസ് ഐസക് പറഞ്ഞു.

ഇതൊരു പോരാട്ടമാണ്. പുണ്യം കിട്ടാന്‍ വേണ്ടിയല്ല ഇത് ചെയ്യുന്നത്. കേന്ദ്രം എങ്ങനെയൊക്കെ നമ്മളെ തടസപ്പെടുത്താന്‍ നോക്കുന്നോ, അതിനെ മറികടക്കാന്‍ എന്താണ് മാര്‍ഗം എന്ന് നമ്മളും നോക്കുമെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.