പത്തനംതിട്ട: ദമ്പതികൾ അടക്കമുള്ള സംഘത്തിന് നേരെ ഉണ്ടായ പോലീസ് അതിക്രമത്തില്‍ എസ്ഐയ്ക്ക് ഗുരുതര വീഴ്ചയെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ എസ്ഐ എസ്. ജിനുവും സംഘവുമാണ് വിവാഹ സംഘത്തെ ആക്രമിച്ചത്.

ബാറിനു മുന്നിൽ പ്രശ്നമുണ്ടാക്കിയവരെ തേടിയാണ് പോലീസ് എത്തിയത്. ആളുമാറിയാണ് വിവാഹ സംഘത്തെ ആക്രമിച്ചതെന്നും സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടില്‍ പറയുന്നത്.

കോട്ടയം സ്വദേശികൾക്കാണ് പോലീസിന്‍റെ മർദനമേറ്റത്. ചൊവ്വാഴ്ച രാത്രി 11നുശേഷമായിരുന്നു സംഭവം. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് വഴിയരികിൽ നിന്നവരെയാണ് പോലീസ് മര്‍ദിച്ചത്.

20 അംഗ സംഘമാണ് ട്രാവലറിലുണ്ടായിരുന്നത്. പരിക്കേറ്റവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.