അയൽവാസി പുഷ്പയെ വറുതേ വിട്ടതിൽ നിരാശ; ഇനി പുറത്തിറങ്ങണമെന്ന് ആഗ്രഹമില്ല: ചെന്താമര
Tuesday, February 4, 2025 9:13 PM IST
പാലക്കാട്: അയൽവാസി പുഷ്പയെ വറുതേ വിട്ടതിൽ നിരാശയെന്ന് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. തന്റെ കുടുംബം തകരാൻ കാരണക്കാരിൽ ഒരാൾ പുഷ്പയാണ്.
താൻ പുറത്തിറങ്ങാതിരിക്കാൻ മാസ് പെറ്റീഷൻ നൽകിയവരിൽ പുഷ്പയുമുണ്ടായിരുന്നു. ഇനി പുറത്തിറങ്ങണമെന്ന് ആഗ്രഹിക്കുന്നില്ല. അതിനാൽ പുഷ്പ രക്ഷപ്പെട്ടുവെന്ന് ചെന്താമര പറഞ്ഞു.
ആലത്തൂർ ഡിവൈഎസ്പിയുടെ ചോദ്യംചെയ്യലിലാണ് ചെന്താമരയുടെ വെളിപ്പെടുത്തൽ. അതിനിടെ ഇന്ന് ചെന്താമരയെ തെളിവെടുപ്പിനെത്തിച്ചിരുന്നു.
കൊലപാതകം നടന്ന പോത്തുണ്ടിയിലാണ് ഇയാളെ എത്തിച്ചത്. സംഘർഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് കനത്ത സുരക്ഷയൊരുക്കിയിരുന്നു.