ഇടുക്കി: കേന്ദ്ര ബജറ്റിൽ കേരളം എന്ന പേരു പോലും ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബജറ്റിലുള്ളത് രാഷ്ട്രീയ ലക്ഷ്യത്തോടെ ചില കാര്യങ്ങൾ നേടിയെടുക്കുകയെന്ന അജണ്ടയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വയനാട് പാക്കേജില്ല, വിഴിഞ്ഞം തുറമുഖത്തിനും സഹായമില്ല. എയിംസിനെ കുറിച്ചും പരാമര്‍ശമില്ല. കാര്‍ഷിക, വ്യാവസായിക മേഖലകള്‍ ഉള്‍പ്പെടെ എല്ലായിടത്തും എല്ലാം നിരാശയാണ്.

രാജ്യത്തിന്‍റെ സാമ്പത്തിക പുരോഗതി താഴേക്കാണ് പോകുന്നത്. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനു പ്രസക്തമായ നിര്‍ദേശങ്ങള്‍ ഒന്നുമില്ല. രാജ്യത്താകെ കാര്‍ഷിക മേഖല നേരിടുന്ന ഗുരുതരമായ പ്രതിസന്ധി പരിഹരിക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ചും ബജറ്റിൽ മൗനംപാലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആദായ നികുതി പരിധി ഉയര്‍ത്തിയത് ഒരു പൊളിറ്റിക്കല്‍ ഗിമ്മിക്കാണ്. മധ്യവര്‍ഗത്തിന് അനുകൂലമായ ബജറ്റെന്ന പ്രചാരണം നടത്തുന്നതല്ലാതെ ആഴത്തിലുള്ള ഒരു സമീപനവുമില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.