അഹമ്മദാബാദ്: ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ന്യൂസിലൻഡ് വനിതകൾക്ക് 76 റൺസ് ജയം. സ്കോർ: ന്യൂസിലൻഡ് 259/9, ഇന്ത്യ 183(47.1). ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് വനിതകൾ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 259 റൺസെടുത്തു. ഇന്ത്യയുടെ മറുപടി 46.2 ഓവറിൽ 183 റൺസിൽ അവസാനിച്ചു.

ക്യാപ്റ്റൻ സോഫി ഡിവൈൻ 79 റൺസുമായി കിവീസ് നിരയിലെ ടോപ് സ്കോററായി. സൂസി ബീറ്റ്സ് (58), മാഡി ഗ്രീൻ (42), ജോർജിയ പ്ലിമർ (41) എന്നിവർ തകർപ്പൻ പ്രകടനം പുറത്തെടുത്തപ്പോൾ ന്യൂസിലൻഡ് മികച്ച സ്കോറിലേക്കെത്തി. ഇന്ത്യയ്ക്കായി രാധാ യാദവ് നാലും ദീപ്തി ശർമ രണ്ടും വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിൽ ഇന്ത്യയ്ക്കായി 48 റൺസെടുത്ത രാധാ യാദവാണ് ടോപ് സ്കോറർ. പത്താം നമ്പരിൽ എത്തിയ സൈമ താക്കൂർ 29 റൺസെടുത്തു. 48 റൺസും നാല് വിക്കറ്റും മൂന്ന് ക്യാച്ചുകളുമായി രാധാ യാദവ് നടത്തിയ ഒറ്റയാൾ പോരാട്ടവും ഇന്ത്യയെ രക്ഷിക്കാനായില്ല.

ന്യൂസിലന്‍ഡിനായി ലിയ തഹുഹു, സോഫി ഡിവൈന്‍ എന്നിവര്‍ മൂന്നും ജെസ് കെര്‍, ഈഡന്‍ കാര്‍സന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. 79 റൺസും മൂന്നു വിക്കറ്റും നേടിയ സോഫി ഡിവൈനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.