കൊല്ലം: ഓട്ടംവിളിച്ച പ്ലസ് ടു വിദ്യാർഥിനിയോട് ഓട്ടോ ഡ്രൈവർ അതിക്രമം കാണിച്ചതായി പരാതി. കൊല്ലം ചെമ്മാൻമുക്കിലായിരുന്നു സംഭവം. വഴി മാറി ഓടിയ ഓട്ടോ നിർത്താൻ ആവശ്യപ്പെട്ടിട്ടും ഡ്രൈവർ കേൾക്കാതെ വന്നതോടെ പുറത്തേക്ക് ചാടിയ വിദ്യാർഥിനിക്ക് പരിക്കേറ്റു.

ഇതിനിടയിൽ പുറത്തുണ്ടായിരുന്ന മറ്റൊരാളുമായി ഓട്ടോ ഡ്രൈവര്‍ വാക്കേറ്റം നടത്തിയിരുന്നു. പിന്നാലെ വേഗതയിൽ ഓട്ടോ ഓടിച്ചുപോവുകയായിരുന്നു. തങ്ങള്‍ പറഞ്ഞ വഴി പോകാതെ മറ്റൊരു വഴിയിലൂടെ ഓട്ടോ പോകാൻ തുടങ്ങിയതോടെ നിര്‍ത്താൻ ആവശ്യപ്പെട്ടു.

ഇതു കേൾക്കാതെ ഡ്രൈവർ വോഗത്തിൽ പോകുകയായിരുന്നുവെന്ന് വിദ്യാർഥിനി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ ഈസ്റ്റ് പോലീസ് അന്വേഷണം തുടങ്ങി. നാൽപ്പത് വയസിന് മുകളിൽ പ്രായം തോന്നിക്കുന്ന ഓട്ടോ ഡ്രൈവറെ മുമ്പ് കണ്ടിട്ടില്ലെന്നും വിദ്യാര്‍ഥിനി പറഞ്ഞു.