തൃശൂർ: ചേലക്കരയിലെ ദേശമംഗലത്ത് മുസ്‌ലിം ലീഗ് ഓഫീസിൽ പി.വി. അൻവറിനെ സ്വീകരിച്ച സംഭവത്തിൽ വിശദീകരണവുമായി പാർട്ടി പ്രാദേശിക നേതൃത്വം. അൻവർ ക്ഷണിക്കാതെ പെട്ടെന്ന് കയറി വന്നതാണെന്നും ആതിഥ്യ മര്യാദയുടെ പേരിൽ ഓഫീസിലേക്ക് സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നും മുസ്‌ലിം ലീഗ് ദേശമംഗലം പഞ്ചായത്ത് ട്രഷറർ കെ.എ. സലീം പറഞ്ഞു.

പള്ളത്തെ ഒരു ക്ലബിൽ അൻവർ സന്ദർശനം നടത്തിയിരുന്നുവെന്നും ഇതിന് ശേഷം പെട്ടെന്ന് ലീഗ് ഓഫീസിലേക്ക് കയറിവന്നതാണെന്നും ലീഗ് നേതാവ് വ്യക്തമാക്കി.

ചേലക്കരയിലെ ഡിഎംകെ സ്ഥാനാർഥി എൻ.കെ. സുധീറിനൊപ്പമാണ് പി.വി. അൻവർ തൃശൂർ ദേശമംഗലം പഞ്ചായത്തിലെ ലീഗിന്‍റെ പള്ളം മേഖല കമ്മിറ്റി ഓഫീസ് സന്ദർശിച്ചത്. ഓഫീസിൽ എത്തിയ അൻവറുമായി ലീഗ് നേതാക്കൾ പ്രാദേശിക വിഷയങ്ങൾ ചർച്ച ചെയ്തെന്നാണ് വിവരം.