കൊച്ചി: സംസ്ഥാനത്ത് റിക്കാർഡുകൾ ഭേദിച്ചു മുന്നേറുന്നതിനിടയിൽ വിശ്രമിച്ച് സ്വർണവില. ഒരു പവൻ സ്വർണത്തിന് 58,400 രൂപയിലും ഗ്രാമിന് 7,300 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. തിങ്കളാഴ്ച പവന് 160 രൂപയും ഗ്രാമിന് 20 രൂപയും വർധിച്ചാണ് സർവകാല റിക്കാർഡിലെത്തിയത്.

ഈ മാസത്തിന്‍റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് സ്വര്‍ണവില കുതിക്കുന്നതാണ് കണ്ടത്. 11 ദിവസത്തിനിടെ പവന് 2,200 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്.

ആഗോള വിപണികളിലെ വിലമാറ്റങ്ങളാണ് പ്രാദേശിക വിപണികളില്‍ പ്രതിഫലിക്കുന്നത്. ഔൺസിന് 2,732.73 എന്ന റിക്കാർഡിലെത്തിയ രാജ്യാന്തര സ്വർണവില തിങ്കളാഴ്ച 2,730.25 ഡോളറിലാണ് വ്യാപാരം നടന്നത്.