പാലക്കാട്: പി.വി. അൻവർ എംഎൽഎയുമായി ഇനി ചർച്ചയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അൻവറിന്‍റെ സ്ഥാനാർഥികൾ യുഡിഎഫിന്‍റെ വിജയസാധ്യതയെ ബാധിക്കില്ലെന്നും സതീശൻ പറഞ്ഞു.

എഐസിസി പ്രഖ്യാപിച്ച സ്ഥാനാർഥിയെ മാറ്റുന്നതിനെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല. അതുകൊണ്ട് തന്നെ അൻവർ‌ അടഞ്ഞ അധ്യായമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. യുഡിഎഫുമായി സഹകരിക്കാൻ അൻവർ മുന്നോട്ട് വച്ച ഉപാധി വി.ഡി.സതീശനും കോൺഗ്രസും കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെ പിൻവലിച്ച് അൻവറിന്‍റെ പാർട്ടിയുടെ സ്ഥാനാർഥിയെ പിന്തുണയ്ക്കണമെന്നതായിരുന്നു അൻവറിന്‍റ ആവശ്യം. യുഡിഎഫിനോട് വിലപേശാൻ അൻവർ വളർന്നിട്ടില്ലെന്നും സതീശൻ പറഞ്ഞു.