കണ്ണൂർ: എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപണം ഉന്നയിച്ച പ്രശാന്തന്‍റെ മൊഴി പോലീസ് എടുത്തു. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയാണ് പ്രശാന്തന്‍റെ മൊഴി എടുത്തത്. പെട്രോൾ പമ്പിന്‍റെ എൻഒസിക്കായി എഡിഎമ്മിന് കൈക്കൂലി നൽകിയെന്നാണ് ആരോപണം.

ഒക്ടോബർ ആറിന് നവീൻ ബാബു താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി ഒരു ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടുവെന്നും 98,500 രൂപ നൽകിയെന്നുമാണ് പ്രശാന്തന്‍റെ ആരോപണം. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയും ഇദ്ദേഹത്തിന്‍റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.

പിന്നീട് എഡിഎമ്മിന്‍റെ യാത്രയയപ്പ് സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി.ദിവ്യ ഈക്കാര്യം ഉന്നയിച്ചിരുന്നു. തുടർന്ന് എഡിഎമ്മിനെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ദിവ്യയ്ക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു.

പോലീസ് കേസ് എടുത്തതിനു പിന്നാലെ ദിവ്യ തലശേരി അഡീഷണൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യപേക്ഷ നൽകിയിരുന്നു.