കൊച്ചി: മുവാറ്റുപുഴ മുൻ ആർഡിഒ വി.ആര്‍. മോഹനന്‍പിള്ളക്ക് ഏഴ് വര്‍ഷം കഠിനതടവും പിഴയും വിധിച്ച് മുവാറ്റുപുഴ വിജിലന്‍സ് കോടതി. അഴിമതിനിരോധന വകുപ്പ് പ്രകാരമാണ് ശിക്ഷ.

കൈക്കൂലി വാങ്ങിയെന്ന കേസിൽ വിജിലന്‍സ് ജഡ്ജി എന്‍.വി. രാജുവിന്‍റേതാണ് വിധി. 2016 ല്‍ മുവാറ്റുപുഴ വാഴക്കുളത്ത് ഇടിഞ്ഞുപോയ സംരക്ഷണ ഭിത്തി നിര്‍മാണവുമായി ബന്ധപ്പെട്ട് 50,000 രൂപ കൈക്കൂലി വാങ്ങിയെന്നതാണ് ആർഡിഒയ്ക്കെതിരായ കേസ്.

25000 രൂപയാണ് പിഴ. ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രതിയെ മുവാറ്റുപുഴ സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.