തൃശൂർ: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മുന്‍കൂര്‍ ജാമ്യം കിട്ടുന്നതുവരെ പോലീസ് പി.പി.ദിവ്യയുടെ അടുത്ത് പോകരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിന്‍റെ നിര്‍ദേശമെന്ന് സതീശന്‍ ആരോപിച്ചു.

ചേലക്കരയിലെ യുഡിഎഫ് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു സതീശന്‍. എഡിഎമ്മിന്‍റെ മരണത്തില്‍ പത്തനംതിട്ടയിലെയും കണ്ണൂരിലെയും പാര്‍ട്ടി നേതൃത്വം പറഞ്ഞതല്ല, താന്‍ പറഞ്ഞതാണ് അവസാനവാക്കെന്നാണ് എം.വി.ഗോവിന്ദന്‍ പറഞ്ഞത്.

എന്നാല്‍ യഥാര്‍ഥത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് അവസാനവാക്കെന്ന് സതീശന്‍ വിമര്‍ശിച്ചു. ക്ഷണിക്കാത്ത യോഗത്തില്‍ പോയി പി.പി.ദിവ്യ സംസാരിച്ചത് അഴിമതിക്കെതിരായാണെന്ന് വരുത്തിതീര്‍ക്കാനാണ് അന്വേഷണസംഘത്തിന്‍റെ ശ്രമം.

ദിവ്യയെ തൊട്ടുപോകരുതെന്നും മുന്‍കൂര്‍ ജാമ്യം കിട്ടുന്നത് വരെ അവരുടെ പരിസരത്ത് പോലും പോകരുതെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തിന്‍റെ നിര്‍ദേശമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.