ശ്രീനഗർ: ജമ്മു കാഷ്മീരിൽ ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. പരിക്കേറ്റ നിരവധി പേരുടെ നില ഗുരുതരമാണ്. അതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്.

ഗൻദെർബൽ ജില്ലയിലുള്ള ഗഗൻഗിറിലാണ് ഭീകരാക്രമണം ഉണ്ടായത്. മരിച്ചവരിൽ ഒരാൾ ഡോക്ടറും മറ്റുള്ളവർ അതിഥി തൊഴിലാളികളുമാണ്.

ഞായറാഴ്ച വൈകിട്ടാണ് സംഭവം. സോനംമാര്‍ഗിലെ തുരങ്ക നിര്‍മ്മാണത്തിനായി കൊണ്ടുവന്ന തൊഴിലാളികളെയാണ് ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. തൊഴിലാളികളുടെ താമസസ്ഥലത്തു കടന്ന് രണ്ട് ഭീകരർ വെടിയുതിർക്കുകയായിരുന്നു.

ആക്രമണത്തെ കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയും ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും അപലപിച്ചു.