മുംബൈ: ബാബാ സിദ്ധിഖി വധക്കേസിൽ ആക്രമികൾക്ക് ആയുധം കൈമാറിയയാളെ മുംബൈ ക്രൈംബ്രാഞ്ച് പിടികൂടി. നവി മുംബൈയിൽ താമസിക്കുന്ന രാജസ്ഥാനിലെ ഉദയ്പൂർ സ്വദേശി ഭഗവത് സിംഗ് ഓം സിംഗ് (32) ആണ് അറസ്റ്റിലായത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഒക്ടോബർ 26 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇതോടെ കേസുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയവരുടെ എണ്ണം 10 ആയി.

സിദ്ധിഖിക്ക് നേരെ വെടിവച്ച ഗുർമെയിൽ ബൽജിത് സിംഗ് (23), ധർമരാജ് രാജേഷ് കശ്യപ് (19) എന്നിവർ പോലീസ് കസ്റ്റഡിയിലാണ്. കേസിലെ മറ്റൊരു പ്രധാന പ്രതി ശിവകുമാർ ഗൗതമും ഗൂഢാലോചനയിൽ ഉൾപ്പെട്ട മറ്റ് രണ്ട് പേരും ഒളിവിലാണ്.