ന്യൂഡൽഹി: ഡൽഹിയിൽ ആൾക്കൂട്ട ആക്രമണത്തെ തുടർ‌ന്ന് ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

‌അർപ്പിത് എന്നയാളാണ് മരിച്ചത്. സംഭവത്തിൽ ദുറാവു, നിഷു, രവീന്ദ്ര കുമാർ രജക് എന്നിവരാണ് പിടിയിലായത്. ദുറാവുവിന്‍റെ സഹോദരിയുമായുണ്ടായിരുന്ന അടുപ്പത്തെ തുടർന്നാണ് അർപ്പിതിനെ ആറംഗ സംഘം മർദിച്ചത്.

ജഗത്പുരി ഏരിയയിൽ വച്ചാണ് ആക്രമികൾ മർദിച്ചത്. ഗുരുതരമായി പരിക്കേറ്റ അർപ്പിതിനെ ഹെഡ്‌ഗേവാർ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വീട്ടിലേക്ക് അയച്ചു.

എന്നാൽ വീട്ടിലെത്തിയതിന് ശേഷം വയറുവേദന അനുഭവപ്പെട്ട അർപ്പിതിനെ വീണ്ടും ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. അർപ്പിതിന്‍റെ ബന്ധുനൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൂന്നുപേരെ പോലീസ് പിടികൂടിയത്. മറ്റ്മൂന്നുപേർ ഒളിവിലാണ്.