ബംഗളൂരു: ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് എട്ട് വിക്കറ്റ് ജയം. 107 റണ്‍സ് വിജയലക്ഷ്യവുമായി ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് ആദ്യസെഷനിൽ തന്നെ രണ്ടുവിക്കറ്റ് മാത്രം നഷ്ടത്തിൽ അനായാസം വിജയത്തിലെത്തി. ഇന്ത്യയില്‍ ന്യൂസിലന്‍ഡിന്‍റെ മൂന്നാമത്തെ മാത്രം ടെസ്റ്റ് വിജയമാണിത്.

ഓപ്പണര്‍മാരായ ടോം ലാഥം (0), ഡെവണ്‍ കോണ്‍വെ (17) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായപ്പോൾ രചിന്‍ രവീന്ദ്ര (39), വില്‍ യംഗ് (45) എന്നിവർ ചേർന്ന് സന്ദർശകരെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ജസ്പ്രീത് ബുംറയാണ് രണ്ടുവിക്കറ്റും വീഴ്ത്തിയത്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലൻഡ് മുന്നിലെത്തി. സ്‌കോര്‍: ഇന്ത്യ 46, 462 & ന്യൂസിലന്‍ഡ് 402, 110.

ഇന്ത്യ ഉയർത്തിയ 107 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് അവസാനദിനം ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡിന്‍റെ തുടക്കം മോശമായിരുന്നു. 35 റണ്‍സിനിടെ അവര്‍ക്ക് ഓപ്പണര്‍മാരെ നഷ്ടമായി. ജസ്പ്രീത് ബുംറയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു ഇരുവരും.

തുടർന്ന് ക്രീസിൽ ഒന്നിച്ച രചിൻ രവീന്ദ്രയും വിൽ യംഗും ചേർന്ന് പടുത്തുയർത്തിയ 72 റൺസ് കൂട്ടുകെട്ട് കിവീസിനെ വിജയത്തിലെത്തിച്ചു.