തൃശൂര്‍: സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ബാലചന്ദ്രന്‍ വടക്കേടത്ത് അന്തരിച്ചു(69). ചികിത്സയിലിരിക്കെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. മൃതദേഹം പകല്‍ 11.30 ന് കേരള സാഹിത്യ അക്കാദമിയില്‍ പൊതുദര്‍ശനത്തിനായി എത്തിക്കും. സംസ്‌കാരം ഞായറാഴ്ച പകല്‍ 10 ന് തൃപ്രയാറിലെ വീട്ടുവളപ്പില്‍ നടക്കും.

കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ അക്കാദമി വൈസ് പ്രസിഡന്‍റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, സമസ്ത കേരളസാഹിത്യ പരിഷത്ത് നിര്‍വാഹകസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

നിരവധി ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. വാക്കിന്‍റെ സൗന്ദര്യശാസ്ത്രം, ഉത്തരസംവേദനം, മരണവും സൗന്ദര്യവും, വായനയുടെ ഉപനിഷത്ത്, നിഷേധത്തിന്‍റെ കല, ഒരു ചോദ്യം രണ്ടുത്തരം, പുതിയ ഇടതുപക്ഷം, പുരോഗമനപാഠങ്ങള്‍, രമണന്‍ എങ്ങനെ വായിക്കരുത്, ആനന്ദമീമാംസ, നോവല്‍ സന്ദര്‍ശനങ്ങള്‍, പ്രത്യവമര്‍ശം, വിമര്‍ശകന്‍റെ കാഴ്ചകള്‍, കൂട്ടിവായന, ആധുനികതയ്ക്കും ഉത്തരാധുനികതയ്ക്കും ഇടയില്‍, ആശയം സമൂഹം ഇടതുപക്ഷം, ജന്മശ്രാദ്ധം, അര്‍ത്ഥങ്ങളുടെ കലഹം, ചെറുത്തുനില്‍പ്പിന്‍റെ ദേശങ്ങള്‍, സച്ചിന്‍ അടിച്ച പന്ത് എന്നിവയാണ് കൃതികള്‍.

ആരോഗ്യവകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. 1955 ല്‍ തൃശൂര്‍ നാട്ടികയില്‍ എഴുത്തുകാരനായ രാമചന്ദ്രന്‍ വടക്കേടത്തിന്‍റേയും സരസ്വതിയുടേയും മകനായി ജനനം. ഭാര്യ: സതി. മകന്‍: കൃഷ്ണചന്ദ്രന്‍.