റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 66 സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ചു. മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ മറണ്ടി ധന്‍വർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. ജെഎംഎം നേതാവുമായിരുന്ന ചമ്പായ് സോറനും ഷിബു സോറന്‍റെ മരുമകൾ സീത സോറനും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

ചമ്പായ് സരായ്‌കെല്ലയില്‍ നിന്നും സീത ജംതാരയിൽ നിന്നും ഗീത ബാൽമുച്ചു ചായ്ബാസയിൽ നിന്നും മുൻ മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യ ഗീത കോഡ ജനനാഥ്പുരിൽ നിന്നും മീര മുണ്ട പോറ്റ്കയിൽ നിന്നുമാണ് ജനവിധി തേടുന്നത്. ബിജെപി നേതാവായ നീര യാദവ് കൊദര്‍മയില്‍ നിന്നും മത്സരിക്കും.

ആകെയുള്ള 81 സീറ്റുകളില്‍ ബിജെപി 68 സീറ്റിലും സഖ്യകക്ഷിയായ ജാര്‍ഖണ്ഡ് സ്റ്റുഡന്‍റ്സ് യൂണിയന്‍ പത്ത് സീറ്റിലും ജെഡിയു രണ്ട് സീറ്റിലും ലോക് ജനശക്തി പാർട്ടി ഒരു സീറ്റിലുമാണ് മത്സരിക്കുക.