കണ്ണൂർ: പെട്രോൾ പമ്പിന്‍റെ എൻഒസിക്കായി കൈക്കൂലി നൽകിയെന്ന പരാതിയിൽ വിജിലൻസ് പ്രശാന്തന്‍റെ മൊഴിയെടുത്തു. കൈക്കൂലി നൽകിയ പണത്തിന്‍റെ ഉറവിടം, മുഖ്യമന്ത്രിക്ക് നൽകിയ പരാതി എന്നിവയുടെ രേഖകൾ ഉടൻ ഹാജരാക്കാൻ വിജിലൻസ് നിർദ്ദേശം നൽകി.

കണ്ണൂരിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് വിജിലൻസ് പ്രശാന്തന്‍റെ മൊഴിയെടുത്തത്. രേഖകൾ പരിശോധിച്ചതിനുശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും പ്രശാന്തന്‍റെ വിശദമായ മൊഴിയെടുപ്പ് പിന്നീട് നടക്കുമെന്നും അധികൃതർ വിജിലൻസ് അധികൃതർ പറഞ്ഞു.

അതേസമയം വിഷയത്തിൽ ദിവ്യയ്ക്ക് വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയാൽ സംഘടനാ നടപടി ഉണ്ടാകുമെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി. പി.പി.ദിവ്യയെ അവിശ്വസിക്കേണ്ടെന്ന ഡിവൈഎഫ്ഐ നിലപാട് തള്ളി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു രംഗത്തെത്തി.