കണ്ണൂര്‍: എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് നിർണായക സിസിടിവി ദൃശ്യം പുറത്ത്. കഴിഞ്ഞ 15ന് നവീന്‍ ബാബു മരിക്കുന്നതിന് മുൻപ് ആറാം തീയതി പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിനു സമീപത്ത് പരാതിക്കാരനായ പ്രശാന്തനുമായി കണ്ടുമുട്ടിയതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ക്വാർട്ടേഴ്സിന് സമീപത്തു റോഡിൽനിന്ന് ഇരുവരും സംസാരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

ചുരുങ്ങിയ സമയം മാത്രമായിരുന്നു സംസാരം. പരാതിക്കാരന്‍ പ്രശാന്തൻ ബൈക്കിലും നവീന്‍ ബാബു നടന്നും വരുന്നതായാണ് സിസിടിവി ദൃശ്യം. കൃഷ്ണമേനോന്‍ സ്മാരക വനിതാ കോളജ് റോഡില്‍വച്ച് ഇരുവരും ഒരേ ദിശയിലേക്ക് നീങ്ങുകയായിരുന്നു.

ഇരുവരും സംസാരിക്കുന്നത് മാത്രമാണ് ദൃശ്യങ്ങളിലുള്ളതെന്നും ഇതിന്‍റെ അടിസ്ഥാനത്തിൽ പണം നൽകിയെന്ന് സ്ഥിരീകരിക്കാനാവില്ലെന്നും പോലീസ് പറഞ്ഞു. പോലീസ് സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച് വരികയാണ്.

പെട്രോള്‍ പമ്പിന് അനുമതി നല്‍കാന്‍ തന്‍റെ കൈയില്‍നിന്നു പണം വാങ്ങിയെന്നായിരുന്നു പരാതിക്കാരനായ സംരംഭകന്‍ പ്രശാന്തൻ ആരോപിച്ചത്. ഒരു ലക്ഷം രൂപ നവീന്‍ ആവശ്യപ്പെട്ടെങ്കിലും പലയിടത്തുനിന്നായി സംഘടിപ്പിച്ച 98,500 രൂപ താന്‍ കൊടുത്തെന്നും പണം തന്നില്ലെങ്കില്‍ പമ്പിന് അനുമതി ലഭിക്കാത്ത തരത്തില്‍ ആക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പ്രശാന്തൻ ആരോപിച്ചിരുന്നത്. എട്ടാം തിയതി പ്രശാന്തന് പെട്രോള്‍ പമ്പിന് എൻഒസി ലഭിച്ചു.