കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ. വിജയനെതിരേ യുവജനസംഘടനകള്‍. കളക്ടറുടെ മൊഴിയെടുപ്പ് പുരോഗമിക്കുന്നതിനിടെ സംഘടനകള്‍ കളക്ട്രേറ്റിലേക്ക് പ്രതിഷേധവുമായി എത്തി. യുവമോര്‍ച്ചയും കെഎസ്‌യുവുമാണ് പ്രതിഷേധിച്ചത്.

ആദ്യമെത്തിയ യുവമോര്‍ച്ചയുടെ മിന്നല്‍ പ്രതിഷേധം പോലീസ് തടഞ്ഞു. തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. ഗേറ്റ് ചാടിക്കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു നീക്കി.

പിന്നാലെയാണ് കളക്ടറെ മാറ്റിനിര്‍ത്തണമെന്നാവശ്യപ്പെട്ട് കെഎസ്‌യുവും പ്രതിഷേധിച്ചത്. കളക്‌ട്രേറ്റ് വളപ്പില്‍ കടന്ന പ്രവര്‍ത്തകര്‍ കുത്തിയിരുന്നും നിലത്തുകിടന്നും പ്രതിഷേധിച്ചു. ഇവരെ പിന്നീട് പോലീസ് നീക്കം ചെയ്തു. നവീന്‍ ബാബുവിന്‍റെ മരണത്തില്‍ കൂടുതല്‍ സംഘടനകള്‍ പ്രതിഷേധിക്കാനിടയുള്ളതിനാല്‍ കളക്‌ട്രേറ്റിന് ശക്തമായ പോലീസ് കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതിനിടെ നവീന്‍ ബാബുവിന്‍റെ മരണത്തില്‍ അരുണ്‍ കെ. വിജയന്‍റെ മൊഴിയെടുപ്പ് പൂര്‍ത്തിയായതായാണ് വിവരം. ലാന്‍ഡ് റവന്യൂ ജോയിന്‍റ് കമ്മീഷണര്‍ ഗീത ഐഎഎസാണ് കളക്ടറുടെ മൊഴിയെടുത്തത്. റവന്യൂ വകുപ്പ് മന്ത്രിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ നടക്കുന്ന വകുപ്പ്തല അന്വേഷണത്തിലാണ് കളക്ടറുടെ മൊഴിയെടുത്തത്.

നേരത്തെ അന്വേഷണ ചുമതലകളില്‍നിന്നു കളക്ടറെ നീക്കിയിരുന്നു. സംഭവത്തില്‍ എഡിഎമ്മിന് അനുകൂലമായ പ്രാഥമിക റിപ്പോര്‍ട്ട് കളക്ടര്‍ നല്‍കിയിരുന്നു. എന്നാല്‍ അതിനു പിന്നാലെ കളക്ടര്‍ക്കെതിരേ ആരോപണം വന്നതോടെയാണ് അന്വേഷണചുമതല ഗീത ഐഎഎസിനെ ഏല്‍പിച്ചത്.